Monday, November 3, 2008

പൂച്ചയ്ക്കും പ്രാണവേദന...


കുട്ടിക്കാലത്ത് ഒരു പൂച്ച. അമ്മയോട് എത്ര കെഞ്ചിയതാണു്‌! നടന്നില്ല.

കഴിഞ്ഞ അവധിക്കാലത്ത്‌ ദേവയാനി പ്രസവിച്ചു. നാലു കുട്ടികള്‍. നല്ല പാണ്ടന്മാരും പാണ്ടിക്കുടുക്കകളുമായി അവരങ്ങനെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. പടിപ്പുരയുടെ വരാന്തയില്‍ പഴയ സമ്മന്തക്കാരന്റെ ധാര്‍ഷ്ട്യങ്ങളുമായി കചന്‍. ദേവയാനിയുടെ മാര്‍‍ജ്ജാരകിശോരന്യായങ്ങളില്‍ അസ്വസ്ഥനായി അവന്‍ ഇടയ്ക്കിടെ നാലുകാലില്‍ വലിഞ്ഞു നിവര്‍ന്നു കോട്ടുവായിട്ടു.
പിന്നെ, കിട്ടിയ തക്കത്തില്‍ ഓരോന്നോരോന്നായി മക്കളെ നാലിനേയും അവന്‍ പൊക്കിയെടുത്തു ശാപ്പിട്ടു. പിന്നെ ദേവയാനിക്കു ഡിവോഴ്സ് നോട്ടീസും.
ആ കരച്ചിലില്ലേ? പുത്രദു:ഖത്താല്‍ ജന്മാന്തരങ്ങളെ കുലുക്കിയ മാര്‍ജ്ജാരീവിലാപം! ആരേയും ആര്‍ദ്രനയനരാക്കുമായിരുന്നു അത്.

ദേവയാനിക്കു വേണ്ടി അമ്മ, കചനെത്തേടി വടിയുമായി കാത്തിരുന്നു. കൊല്ലാനൊന്നുമല്ല. "അവനിത്തിരി വേദന അറിയണം, അത്രയോള്ളു"

കചന്‍ നാടു വിട്ടെന്നു കേള്‍വി.

പിന്നെ, അവന്‍ അവളുടെ കൊടും ശാപത്തിന്റെ സപ്തസിന്ധുക്കളില്‍ ശ്വാസം മുട്ടി മുങ്ങിത്താഴ്ന്നതായി ഞങ്ങള്‍ സ്വപ്നം കണ്ടു സമാധാനിച്ചു.

(ഞങ്ങളുടെ പങ്കനും പങ്കിയുമാണ്‌ (കോട്ടയം വാഹനവകുപ്പാപ്പീസിലെ ഉമാശങ്കറും ചേര്‍ ത്തലയിലുള്ള രാജേശ്വരി കര്‍ത്തായും) സകല കാക്കയ്ക്കും, പൂച്ചയ്ക്കും, നാട്ടുകാര്‍ക്കുമെല്ലാം അവിസ്മരണീയങ്ങളായ പേരുകളിട്ടിരുന്നത് !)‌ ‍

//രാം മോഹന്‍ പാലിയത്തിന്റെ 'മ്യാവൂ'വിനു്‌ അനുബന്ധകമാണിതു്‌.//

Tuesday, May 27, 2008

സമയോചിതം

വീടു നിറയെ നാഴികമണികള്‍.

കല്യാണം കഴിച്ചപ്പോഴും, വീടു മാറിയപ്പോഴും, കുട്ടികളുണ്ടായപ്പോഴും, ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഈദിനുമെല്ലാം ചെറുതും വലുതുമായ ഒട്ടേറെ ഘടികാരങ്ങള്‍.

‍അടുക്കളയില്‍ കുക്കിങ് റേഞ്ചിനു മുമ്പില്‍ സമയം നോക്കി പാചകം ചെയ്യാം. മസാലപ്പൊടികളെടുക്കാന്‍ തിരിഞ്ഞു നിന്നാല്‍, അവിടെയും കഴുത്തു ചെരിക്കാതെ സമയമറിയാം. വാഷിങ് മെഷീന്റെ മുമ്പിലും സമയം നോക്കാം. ടീവിക്കു മുകളില്‍ കൃത്യമായി സമയം നോക്കി പ്രോഗ്രാം കാണാം.

കുളിമുറിയില്‍.... കിടപ്പുമുറിയില്‍...എന്തിന്‌, ബാല്‍ക്കണിയില്‍പ്പോലും കൃത്യനിഷ്ഠ.

ഓഫീസിലേക്കു കൃത്യസമയത്തെത്താന്‍ അര മണിക്കൂര്‍ കൂട്ടിവച്ച ക്ലോക്കും അതിനിടെയുണ്ടായിരുന്നു.

ആദ്യത്തെ ബാറ്ററി വാങ്ങല്‍ ത്രില്ലുകളവസാനിക്കുമ്പോള്‍, ഇന്നിപ്പോള്‍ പലതും പലസമയത്തായി മരിച്ചിരിക്കുന്നു.
ചുരുക്കത്തില്‍, ലോകം മുഴുവന്‍ പലസമയം കാണിച്ച്‌ ഇപ്പോഴും എന്റെ വീട്ടില്‍ 'സമയം' ജീവിച്ചിരിക്കുന്നു എന്നൊക്കെ വേണമെങ്കില്‍ പറയാം.
അങ്ങനെ മരണം ജീവനു തുല്യമാകുന്നു. ഞാന്‍ യൂണിവേഴ്സലി കോമ്പാറ്റിബിളും.
പകുതി അടച്ച വാതില്‍ പകുതി തുറന്നതിനു തുല്യമാകുമ്പോള്‍, മുഴുവനായി അടച്ച വാതില്‍ മുഴുവനായി തുറന്നതിനു തുല്യമല്ലേ എന്നെന്റെ സുഹൃത്ത് ചോദിക്കുന്നതു പോലെ, പകുതി നിറഞ്ഞ ഗ്ലാസ് പകുതി കാലിയാകുന്നു.
അതിനാല്‍ ഞാനെന്റെ നിറഞ്ഞ ഗ്ലാസ്സുകള്‍ കാലിയാക്കുന്നു.

അപ്പോഴൊക്കെ ഞാന്‍ സ്ഥാപിക്കുകയായിരുന്നു, എന്റെ ചത്ത നാഴികമണികള്‍ എപ്പോഴും ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്‌ ജീവിച്ചിരിക്കുന്നെന്ന്‌.

Friday, March 28, 2008

Noughts and Crosses

Let's break the ice and come out to a world which has outbeaten anything seen so far, where u could create your own authentic indelible impressions. Let the notion be vague, mistaken or rejected. Let it be iconoclastic or orthodox, idyllic or agonised. Notwithstanding any objections sustained, we will dissect it and have a last laugh (up our sleeves, certainly!). Scabbards are many a time went amiss for its fiendishness. We hold our breath till the end to see only a broken hilt, pommelled with rust comes out, relieving the cat twice shy in you! Or like, a gun aimed at you, spitting flowers! Go to the other side too. The moment you realise that the speck of light at the far end of the tunnel, where you have been walking through hours with an empty stomach, aweary, turns out to be a train coming towards you!! It can be like the allegorical painting of Agnolo Bronzino, of fifteenth century, based upon Classical mythology. It warns of the dangers and deceipt disguised in false love. Venus, the Goddess of Love seduces Cupid with a kiss while trying to steal the arrow from his quiver. Behind the main characters stand Fraud, depicted as an empty mask, and Pleasure as a young girl offering honey, but holding the hindquarters of a serpent. Time is reaching to expose Fraud, and in the shadows a distraught figure of Jealousy pulls at her hair. Everything in life is compressed to the smaller space of a frame.

Life has a lot of unprecedented turns. Let the airs and graces be infectious amongst us. Let's speak up. It's not a panacea we're looking at, but to serve something to alleviate the pains.

If your rays of thoughts emit sparks and reflect as fire and spread from my sunstone, it's beyond descriptions.

A bientot.

Au revoir.